ചിലതങ്ങനെയാണ് ഓർക്കാത്ത
നേരത്തു വന്നു പതിക്കുന്നത്.
കുതറി മാറാനോ ഓടിയൊളിക്കാനോ
ആവാതെ വരിഞ്ഞു മുറുകുന്നത്!
പിന്നെയത് ചിതറിക്കിടന്ന അവയവത്തിലെ
രക്തക്കറ പോലെ മായാതെ കിടക്കും,
പല വാക്കുകളിലൂടെ ഒഴുകി
വിധിഎന്ന പേരുചൊല്ലി വിളിക്കും!
അകത്തളത്തിൽ വീണ ഒരു തുണ്ട്
കടലാസു പോലെ ഓരോ കാറ്റിലിളകിയും
ആരൊക്കെയോ ചവിട്ടിമെതിച്ചും
തേങ്ങലടക്കി ജീവിക്കും!
ചൂട്ട് തെളിച്ചു ചിലർവരും,
ഉള്ളം കാണുംവരെ അവരതു വീശും
മറവിയുടെ ഇരുട്ടിൽ ഒളിപ്പിച്ചു വെച്ചത്
പുറത്തെടുത്ത് കരയിക്കും,
മനസ്സിന്റെ വാതിലും കൊട്ടിയടച്ച്
നെഞ്ചിലെ ചുവന്ന കുഴൽ
പൊട്ടിച്ചു മറ്റൊരു ലോകത്തേക്കവർ യാത്രയാക്കും..
അപ്പോഴുമാരോ പറയുന്നത് കേൾക്കാം
എല്ലാം വിധിയാണെണ് !!
നേരത്തു വന്നു പതിക്കുന്നത്.
കുതറി മാറാനോ ഓടിയൊളിക്കാനോ
ആവാതെ വരിഞ്ഞു മുറുകുന്നത്!
പിന്നെയത് ചിതറിക്കിടന്ന അവയവത്തിലെ
രക്തക്കറ പോലെ മായാതെ കിടക്കും,
പല വാക്കുകളിലൂടെ ഒഴുകി
വിധിഎന്ന പേരുചൊല്ലി വിളിക്കും!
അകത്തളത്തിൽ വീണ ഒരു തുണ്ട്
കടലാസു പോലെ ഓരോ കാറ്റിലിളകിയും
ആരൊക്കെയോ ചവിട്ടിമെതിച്ചും
തേങ്ങലടക്കി ജീവിക്കും!
ചൂട്ട് തെളിച്ചു ചിലർവരും,
ഉള്ളം കാണുംവരെ അവരതു വീശും
മറവിയുടെ ഇരുട്ടിൽ ഒളിപ്പിച്ചു വെച്ചത്
പുറത്തെടുത്ത് കരയിക്കും,
മനസ്സിന്റെ വാതിലും കൊട്ടിയടച്ച്
നെഞ്ചിലെ ചുവന്ന കുഴൽ
പൊട്ടിച്ചു മറ്റൊരു ലോകത്തേക്കവർ യാത്രയാക്കും..
അപ്പോഴുമാരോ പറയുന്നത് കേൾക്കാം
എല്ലാം വിധിയാണെണ് !!
