2018 ഓഗസ്റ്റ് 25, ശനിയാഴ്‌ച

വിഭാഗീയത

ഇവിടെ ഞാൻ ജീവിക്കുന്നു
നിശബ്ദത യുടെ മൂടുപടവുമായ്
ഭയാനമാകും വേർതിരിവിന്റെ
അഗ്നികൾക്കിട യിലും വെറുപ്പിന്റെ വിഭാഗീയതയുടെ ലോകത്ത്,
ആളൊന്നിന് കൊടികളുമായ് ഒച്ചവെക്കുന്നു കവലകളും പള്ളിയും പള്ളിക്കൂടവും...
പോയി മർത്യന്റെ സ്നേഹവും കടാക്ഷവും
ഏതോ വിപത്തിന്റെ ശിഖരം വളർന്നു മനുഷ്യന്റെ
മൂർധാവിലിന്ന്.
ക്തബന്ധങ്ങളിൽ സ്നേഹ സൗഹൃദങ്ങളിൽ
അകൽച്ചയുടെ അവഗണനയുടെ മുള്ളുകൾ.
 കൊടിയുടെ നിറങ്ങളിൽ നിറം മങ്ങിപ്പോയ
 മനസ്സിൽ ഗ്രൂപ്പിനും മറു ഗ്രൂപ്പിനും നിറം പകരുന്നു
പലരും.   
ചിരികളിൽ പോലും വേർതിരിവിന്റെ രൂപം
കൈകൂപ്പി മുട്ടുകുത്തി കുമ്പിടേണ്ട ദേവാലയങ്ങളിൽ ചിലതിൽ ദൈവത്തെ പോലും പരിഹസിക്കുന്ന അട്ടഹാസങ്ങൾ.
ഇവിടെയാർക്കും ദൈവത്തെ വേണ്ട മനുഷ്യരേയും!
വെറുപ്പിന്റെ ലോകത്ത് മുറിച്ചിട്ട സ്നേഹ ബന്ധങ്ങളുടെ നെടുവീർപ്പുകൾ കേട്ടാണ് ഓരോ പകലിന്റെയും തുടക്കം!




                         
                 
   

അഭിപ്രായങ്ങളൊന്നുമില്ല: